സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഗാരണ്ടിയില്‍ നിര്‍മ്മിക്കപ്പെട്ട പരിയാരം മെഡിക്കല്‍ കോളേജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും , പണം ധൂര്‍ത്തടിക്കാനും, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമുള്ള ഇടമായി ഇനിയും മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു................. പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു............... അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു............... കണ്ണൂര്‍ ജില്ലാ പരിധിയില്‍ പഠിക്കുന്ന നിര്‍ധനരായ എംബിബിഎസ് വിദ്യാര്‍ഥിക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു............. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയ ആവശ്യപ്പെട്ടു........

Sunday, December 2, 2012

യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്താനുള്ള ശ്രമം പിന്‍വലിക്കണം

 യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്താനുള്ള
ശ്രമം പിന്‍വലിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: കണ്ണൂര്‍-മംഗലാപുരം യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മലബാറില്‍ ട്രെയിന്‍ യാത്രാസൗകര്യം കുറവാണെന്നിരിക്കെ, കണ്ണൂര്‍-മംഗലാപുരം യശ്വന്ത്പൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുകയും സേലം- കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടുകയും ചെയ്താല്‍ സമയപ്രശ്നവും യാത്രാപ്രശ്നവും പരിഹരിക്കാന്‍ സാധിക്കും.
മലബാറിലേക്ക് അനുവദിക്കുന്ന ട്രെയിനുകളെ തമിഴ്നാട്ടിലും കര്‍ണാടകയിലും ഒതുക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല. യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കാത്തപക്ഷം സോളിഡാരിറ്റി ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിമാരായ ബി. അബ്ദുല്‍ ജബ്ബാര്‍, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment