സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഗാരണ്ടിയില്‍ നിര്‍മ്മിക്കപ്പെട്ട പരിയാരം മെഡിക്കല്‍ കോളേജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും , പണം ധൂര്‍ത്തടിക്കാനും, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമുള്ള ഇടമായി ഇനിയും മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു................. പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു............... അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു............... കണ്ണൂര്‍ ജില്ലാ പരിധിയില്‍ പഠിക്കുന്ന നിര്‍ധനരായ എംബിബിഎസ് വിദ്യാര്‍ഥിക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു............. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയ ആവശ്യപ്പെട്ടു........

Tuesday, January 29, 2013

വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത് സംവാദം -സോളിഡാരിറ്റി


 വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത്
സംവാദം -സോളിഡാരിറ്റി
കോഴിക്കോട്: വിശ്വരൂപം സിനിമയെക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വിവാദം സിനിമാ നിര്‍മാതാക്കള്‍ തന്നെ സൃഷ്ടിച്ചതാവാമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്. ചില സംഘടനകള്‍ ഈ കുഴിയില്‍ ചെന്നുചാടുകയാണുണ്ടായത്. സിനിമയുടെ കാര്യത്തില്‍ സമരത്തിന് പകരം സംവാദമാണ് ഉയര്‍ന്നുവരേണ്ടത്. സാമ്രാജ്യത്വാനുകൂലവും അതുകൊണ്ടുതന്നെ മുസ്ലിം വിരുദ്ധവുമായ സിനിമകള്‍ ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും പുതിയ അനുഭവമല്ല. അതിനെതിരെ ഉയര്‍ന്നുവന്ന ജനാധിപത്യപരവും സാമ്രാജ്യത്വ വിരുദ്ധവുമായ സാംസ്കാരിക വിമര്‍ശനങ്ങളെ ജനകീയമായി മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. അതേസമയം, വിശ്വരൂപത്തിന്‍െറ രാഷ്ട്രീയപക്ഷത്തുനില്‍ക്കാനുള്ള ഇടതുപക്ഷ ശ്രമം അപകടകരമാണ്. മൃദുഹിന്ദുത്വത്തെ തൃപ്തിപ്പെടുത്താനുള്ള സന്ദര്‍ഭമായാണ് അവര്‍ ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നത്. രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ കേവലം മതപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് ചില സംഘടനകള്‍ ചെയ്യുന്ന അബദ്ധം -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

No comments:

Post a Comment