സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഗാരണ്ടിയില്‍ നിര്‍മ്മിക്കപ്പെട്ട പരിയാരം മെഡിക്കല്‍ കോളേജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും , പണം ധൂര്‍ത്തടിക്കാനും, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുമുള്ള ഇടമായി ഇനിയും മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു................. പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു............... അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു............... കണ്ണൂര്‍ ജില്ലാ പരിധിയില്‍ പഠിക്കുന്ന നിര്‍ധനരായ എംബിബിഎസ് വിദ്യാര്‍ഥിക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു............. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയ ആവശ്യപ്പെട്ടു........

Sunday, July 29, 2012

മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം -സോളിഡാരിറ്റി

മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന്
കേസെടുക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: സര്‍വകക്ഷി യോഗത്തില്‍ പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം തുടരാമെന്ന മന്ത്രിയുടെ നിര്‍ദേശം 1999 നവംബര്‍ 12ന് സമരവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്ക് എതിരാണെന്നും ഇതിനെതിരെ മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെട്ടിപ്പാലം, ചേലോറ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള അധികൃതരുടെ ധാര്‍ഷ്ട്യത്തിനെതിരെ പൊതുസമൂഹം ഉണരണം.
പ്രശ്നപരിഹാരത്തിന് ദീര്‍ഘനാള്‍ കാലാവധി നല്‍കിയിട്ടും പരിഹാരം സാധിക്കാത്തവര്‍ ആറുമാസംകൊണ്ട് പരിഹാരം കാണുമെന്നത് ശുദ്ധ വഞ്ചനയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനപക്ഷത്തുനിന്ന് പിന്മാറുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സര്‍വകക്ഷി തീരുമാനം. സമരക്കാരെയും പിന്തുണക്കുന്നവരെയും തീവ്രവാദി മുദ്രകുത്തി തളര്‍ത്താമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, മുഹമ്മദ് ഷാന്‍ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment